ഡൽഹി: നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം ഗുഞ്ചന് സക്സേന, ദ കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് വ്യോമസേനയുടെ കത്ത്. ചിത്രത്തില്‍ സേനയെ അനാവശ്യമായി നെഗറ്റീവായി ചിത്രീകരണം നടന്നതായി സേന പറയുന്നു.
കൂടാതെ സിനിമ വ്യോമസേനയെ ആധികാരികമായി പ്രതിനിധീകരിക്കുന്നതാണ്. അടുത്ത തലമുറയെ പ്രചോദിപ്പിക്കണമെന്ന നിര്‍മ്മാതാക്കളായ നെറ്റ്ഫ്ളിക്സ്, ധര്‍മ്മ പ്രൊഡക്ഷന്‍ എന്നിവരുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും വ്യോമസേന അയച്ച കത്തില്‍ വ്യക്തമാക്കി.
നേരത്തെ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോഴും അതില്‍ അനാവശ്യമായ രംഗങ്ങളും സംഭാഷണങ്ങളും കാണാനിടയായെന്ന് വ്യോമസേന കത്തില്‍ വ്യക്തമാക്കി. ചിത്രത്തിലെ ചില രംഗങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും വ്യോമസേനയിലെ തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്കെതിരെയുള്ള സംസ്കാരത്തെ മോശമായാണ് കാണിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്സിനോട് സിനിമയിലെ ആക്ഷേപകരമായ ഭാഗം പരിഷ്കരിക്കണമെന്നും അല്ലെങ്കിൽ ഡിലീറ്റ് ചെയ്യണം എന്നും അറിയിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. കര്ണ് ജോഹറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്.
ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിത പൈലറ്റുമാരില്‍ ഒരാളായ ഗുഞ്ചന് സക്സേനയുടെ ജീവിതമാണ് ചിത്രം. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായിരുന്നു ഗുഞ്ചന് സക്സേന. യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ രക്ഷിക്കുന്നതിന് പ്രധാന പങ്കുവഹിച്ച സക്സേനയ്ക്ക് ശൗര്യ വീര്‍ പുരസ്കാരം ലഭിച്ചിരുന്നു.
ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറാണ് സക്സേനയുടെ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തീയേറ്റര്‍ അടച്ചത് മൂലം നെറ്റ്ഫ്ളികിസില് റിലീസ് ചെയ്യുകയായിരുന്നു.
Discussion about this post