പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഗുരുതര കോടതിയലക്ഷ്യം നടത്തിയെന്നും കോടതി പറഞ്ഞു. ആഗസ്റ്റ് 20 ന് ശിക്ഷയിൽ വാദം കേൾക്കും. കേസുമായി മുന്നോട്ട് പോകുമെന്നും കോടതി അലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
രണ്ട് ട്വീറ്റുകളിലൂടെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ്മാരേയും വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമദ്ധ്യത്തില്‍ സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസിന്റെ ഓഫിസിന്റെയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
Discussion about this post