തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ മാത്രമല്ല എല്ലാ മന്ത്രിമാരുടേയും ഓഫീസ് മാധ്യമങ്ങളോട് നന്നായി പെരുമാറണമെന്നും മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് മാധ്യപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും ഇതു സംബന്ധിച്ച് പാര്‍ട്ടി പൊതു നിര്‍ദ്ദേശം നല്‍കുമെന്നും കോടിയേരി അറിയിച്ചു.
പാര്‍ട്ടി മെമ്പര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ മാന്യമായി ഇടപെടണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്നും കോടിയേരി അറിയിച്ചു.
ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടാകരുതെന്നും ഏവര്‍ക്കും അവരുടെ തൊഴിലിടങ്ങളില്‍ സുരക്ഷിതത്യമുണ്ടാകണമെന്നാണ് പാര്‍ട്ടിയുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്ഡമീഡിയ വഴി എന്തും പ്രചരിപ്പിക്കാം എന്ന അവസ്ഥ ഇപ്പോള്‍ ഉണ്ട്. പ്രത്യേകിച്ച് ഇപ്പോള്‍. ആര്‍ക്കെതിരെയും എന്തും പറയാം എന്ന അവസ്ഥയാണ് ഇപ്പോള്‍. ഇപ്പോള്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും നേരെ ഉണ്ടാകുമ്പോഴാണ് അവര്‍ ഇതേ കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post