സുശാന്ത് സിംഗ് രജിപുതിന്റെ ദുരൂഹമരണം സിബിഐയ്ക്ക് വിട്ട് സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് ബോളിവുഡ്. മാനവികത വിജയിച്ചുവെന്നാണ് കങ്കണാ റണാവത്ത് പ്രതികരിച്ചത്. ഓരോ എസ്എസ്ആർ യോദ്ധാക്കൾക്കും അഭിനന്ദനങ്ങൾ, കൂട്ടായ പ്രവർത്തനത്തിന്റെ വിജയവും ശക്തിയുമാണ് സുപ്രിംകോടതി വിധിയെന്നും കങ്കണ വ്യക്തമാക്കി.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷണണത്തിന് വിട്ടുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവ് ഇന്നാണ് പുറത്തുവന്നത്. മരണവുമായി ബന്ധപ്പെട്ട മറ്റു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈ പോലീസ് രേഖകൾ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു. സുപ്രിംകോടതിയുടെ ഇന്നത്തെ ഉത്തരവ് മഹാരാഷ്ട്ര സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയത്.
സുശാന്ത് മരിച്ച് 2 മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച് കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. സുശാന്തിന്റെ പിതാവ് നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
Discussion about this post