ഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ സഹായിക്കുമെന്ന ചൈനയുടെ നയത്തിനെതിരെ ശക്തമായ മറുപടി നൽകി ഇന്ത്യ. പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്ന കശ്മീര്‍ കാര്യത്തില്‍ എന്തുസഹാവും ചെയ്യുമെന്ന ചൈനയുടെ നിലപാടിനെതിരെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഒരു രാജ്യവും അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായവും പറയേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന് വിദേശകാര്യ മന്ത്രിയും ബീജിംഗ് വിദേശകാര്യമന്ത്രിയും സംയുക്തമായി ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രസ്താവന ഇറക്കിയതിനെതിരെയാണ് ഇന്ത്യയുടെ മറുപടി.
ചൈന പാക്കിസ്ഥാനുമായി നടത്തിക്കൊണ്ടിരിക്കുന്ന സിപിഇസി എന്ന സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ സ്ഥലത്താണ് എന്ന് ചൈനയുടെ നിര്‍മ്മാണമെന്ന് മറക്കരുതെന്നും വിദേശകാര്യവക്താവ് മുന്നറിയിപ്പ് നൽകി.
Discussion about this post