അബുദാബി: അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ സോഫയ്ക്കുള്ളില് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഈജിപ്ഷ്യന്‍ പൗരനാണ് ക്രൂരകൃത്യം നടത്തിയത്. അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം.
അമ്മയെ സോഫയിലേക്ക് തള്ളിയിട്ട ശേഷം ബോധം മറയുന്നത് വരെ ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
മരണം ഉറപ്പാക്കിയ ശേഷം തല പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞു. ബാന്‍ഡേജ് ചുറ്റിയ ശേഷം മൃതദേഹം സോഫയിലെ സ്റ്റോറേജ് ക്യാബിനില്‍ ഒളിപ്പിച്ചു. അമ്മയെ കാണാന്‍ വീട്ടിലെത്തിയിരുന്ന സഹോദരന്മാര് സംഭവം അറിയാതിരിക്കാനായിരുന്നു ഇത്.
തുടർന്ന് അമ്മയുടെ സമ്പാദ്യം മുഴുവന്‍ അപഹരിച്ചാണ് പ്രതി കടന്നുകളയാന്‍ ശ്രമിച്ചത്. അമ്മയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കൈക്കലാക്കി യുവാവ് രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്.
Discussion about this post