സംസ്ഥാനത്ത് ഒക്ടോബറില്‍ കേസുകള്‍ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസില്‍ കുറവുണ്ടായി. ഓണാവധിയായതിനാല്‍ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാല്‍ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. 5ന് താഴെ നിര്‍ത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ഒക്ടോബര്‍ അവസാനത്തോടെ കേസ് വീണ്ടും വര്‍ധിക്കും. ജനുവരി മുതല്‍ കോവിഡിനെതിരെ പോരാടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയില്‍ കേസ് വര്‍ധന ഉണ്ടായില്ല. ജനം പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി. നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയില്‍ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്. അതു പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അതേസമയം രോഗ വ്യാപനം വര്‍ധിച്ചു. മാര്‍ക്കറ്റ് സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്ക തോത് വര്‍ധിച്ചു. ഓണാഘോഷത്തിന് ആളുകള്‍ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനം. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നു. തിരക്ക് വര്‍ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാകാലത്തും അടച്ചിട്ടു പോകാന്‍ സാധിക്കില്ല. സംസ്ഥാനവും ഉചിതമായ ഇളവുകള്‍ നല്കുന്നു. അപ്പോള്‍ ഒരു തരത്തിലുള്ള നിയന്ത്രണവും വേണ്ട എന്നല്ല. വ്യക്തിപരമായ ചുമതലായി മാറുകയാണ് കോവിഡ് വ്യാപനം തടയുന്നത്. ഏറ്റവും അധികം കരുതലോടെ വയോജനങ്ങളെ പരിപാലിക്കണം. വയോജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. അടുത്ത 14 ദിവസം ശ്രദ്ധിക്കണം. ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാല്‍ മരണനിരക്ക് കൂടും. പ്രതീക്ഷിച്ചതിലും കൂടുതല്‍ വ്യാപനം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post