ഡൽഹി: നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സംഘം വിളിച്ചുവരുത്തി. അന്വേഷണ വിധേയമായി താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി സമന്‍സ് അയയ്ക്കുന്നതിന് എന്‍സിബിയുടെ ഒരു സംഘം ഇന്ന് മുംബൈയിലെ റിയയുടെ വീട്ടിലെത്തി. താരത്തെ ഇന്ന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കേസില്‍ ഇളയ സഹോദരന് ഷൗവിക് ചക്രബര്‍ത്തി, സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, പാചകക്കാരന് ദിപേഷ് സാവന്ത് എന്നിവരെ ഏജന്‍സി കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ റിയയെ ചോദ്യം ചെയ്ത് എന്‍സിബി ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകും. മയക്കുമരുന്ന് ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ദിപേഷ് സാവന്തിനെ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാളെ രാവിലെ 11 ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരുടെ ക്രോസ് വിസ്താരം നടക്കുകയാണ്.
അതേസമയം, സുശാന്ത് സിംഗ് രജപുതിന്റെ സഹോദരി മിതു സിങ്ങിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന അന്വേഷണ ഏജന്‍സിയുടെ മറ്റൊരു സംഘവും ഫോറന്‍സിക് സംഘവും അന്തരിച്ച നടന്റെ ബാന്ദ്രയിലെ വീട് സന്ദര്‍ശിച്ചു.
Discussion about this post