ഡല്‍ഹി: ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്ത്തിയിലേയ്ക്കെത്താൻ പുതിയ റോഡ് തയ്യാറാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്(ബി ആര് ഒ). ഈ റോഡിലൂടെ സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ അതിർത്തിയിലേക്ക് എത്താൻ സാധിക്കും. ലഡാക്കില്‍ നിയന്ത്രണരേഖയില്‍ സംഘര്‍ഷ സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സമയത്ത് ബി ആര് ഒ മൂന്നാമതും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു റോഡ് ആണ് സൈനികര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. മണാലിയെയും ലേയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്.
നിമ്മു -പദം- ദര്‍ച്ച( എന്‍ പി ഡി) എന്നറിയപ്പെടുന്ന ഈ പുതിയ റോഡ് കണ്ടെത്താന്‍ ചൈനയ്ക്കോ പാകിസ്ഥാനോ സാധിക്കില്ല. 300 കിലോ മീറ്ററാണ് റോഡ്. ഏത് അതിര്‍ത്തിയില്‍ നിന്നും അകലെയാണെങ്കിലും ഇവിടെ എത്താം. യാത്രാ സമയം കുറയും. മണിക്കൂറുകളുടെ വേഗത്തില്‍ എത്തിച്ചേരാം എന്നുള്ളതാണ് നേട്ടം.
റോഡിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി. ഉടന്‍ തന്നെ ഈ റോഡ് ലേ -ലഡാക്കിലെ സുരക്ഷാ സേനയ്ക്ക് മുന്കരുത്താകും. റോഡ് എല്ലാ മാസവും തുറക്കും. ശൈത്യ കാലം-വേനല്‍കാലം എന്ന നിബന്ധനകളില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവൃത്തി പുരോഗമിക്കുകയായിരുന്നു. ലഡാക്കിലേക്കുള്ള സുരക്ഷിതമായ മേഖലയാണിതെന്ന് ബി ആര് ഒ അഭിപ്രായപ്പെടുന്നു.
ഇക്കഴിഞ്ഞ കാര്‍ഗില്‍ വിജയ ദിവസിലാണ് റോഡ് പരസ്പരം ബന്ധിപ്പിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. സാന്‍സ്കര്‍ മേഖലയിലെ പദും വാന്‍ല വഴി ലേയും തമ്മിലുള്ള റോഡ് രാജ്യ ചരിത്രത്തിലെ നിര്‍ണായക സമയത്ത് നേടിയ നേട്ടമാണെന്ന് ഒരു ബി ആര് ഒ ഉദ്യോഗസ്ഥന് പറഞ്ഞു. 2019 സെപ്തംബര്‍ 10 ഷിങ്കുന്‍ ലാ പാസ്, സാന്‍കറിനെ ഹിമാചല്‍ പ്രദേശുമായി ബന്ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post