ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യ, ഓസ്ട്രേലിയ, ഫ്രാൻസ് വിദേശകാര്യ സെക്രട്ടറിമാരുടെ ആദ്യ ഘട്ട കൂടിക്കാഴ്ച നടന്നു.
“ഇന്തോ-പസഫിക്കിലെ സാമ്പത്തികവും ഭൗമശാസ്ത്രപരവുമായ വെല്ലുവിളികളും സഹകരണവും മൂന്ന് രാജ്യങ്ങളും ചർച്ച ചെയ്തു. കൊറോണ പകർച്ചവ്യാധിയുടെയും ആഭ്യന്തര പ്രതികരണങ്ങളുടെയും പശ്ചാത്തലവും ത്രിരാഷ്ട്ര ചർച്ചയിൽ വിഷയമായി.
ക്വാഡിലെ അംഗങ്ങളായ ഓസ്ട്രേലിയയും ജപ്പാനും ഇന്ത്യൻ മഹാസമുദ്രത്തിൽ പങ്കാളിത്തമുള്ള രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള അതിർത്തി നിലപാട്, ദക്ഷിണ ചൈനാക്കടലിൽ സൈനിക ശക്തിപ്പെടുത്തൽ എന്നീ നീക്കങ്ങൾ ചൈനയെ പ്രകോപിപ്പിച്ചതായാണ് വിലയിരുത്തൽ.
ഇന്ത്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ വിദേശ, പ്രതിരോധ മന്ത്രിമാരുടെ രണ്ട് വെർച്വൽ മീറ്റിംഗുകൾ അടുത്ത ആഴ്ചകളിൽ നടക്കും. ഇന്തോ-പസഫിക്കിൽ പ്രാദേശിക സഹകരണവും സമുദ്ര സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യയുടെ നീക്കം.
ത്രിരാഷ്ട്ര വെർച്വൽ മീറ്റിംഗിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ഷ്രിംഗ്ല, ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയസെക്രട്ടറി ജനറൽ ഫ്രാങ്കോയിസ് ഡെലാട്രെ, ഓസ്ട്രേലിയൻ വിദേശകാര്യ വാണിജ്യ വകുപ്പ് സെക്രട്ടറി ഫ്രാൻസെസ് ആദംസൺ എന്നിവർ പങ്കെടുത്തു.
“ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുക എന്നതായിരുന്നു ചർച്ചയിലെ പ്രധാന അജണ്ട.“മറൈൻ ഗ്ലോബൽ കോമൺസ്, പ്രാദേശിക തലങ്ങളിൽ പ്രായോഗിക സഹകരണത്തിന് സാധ്യതയുള്ള മേഖലകളിലെ സഹകരണം എന്നിവയും മൂന്നു രാജ്യങ്ങളും ചർച്ചചെയ്തു. പ്രാദേശിക സംഘടനകളായ ആസിയാൻ, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐഒആർഎ), ഇന്ത്യൻ മഹാസമുദ്ര കമ്മീഷൻ എന്നിവയിലൂടെയുള്ള സഹകരണവും ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക, ആഗോള ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ അവസരങ്ങളും വെല്ലുവിളികളും മൂന്ന് രാജ്യങ്ങളും ചർച്ച ചെയ്തു.
Discussion about this post