ഡൽഹി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ‘മത്സ്യ സമ്പാദ യോജന’ യാഥാര്‍ത്ഥ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ കൃഷിക്കാര്‍ക്കു നേരിട്ടു പ്രയോജനപ്പെടുന്നതിനായുള്ള സമഗ്ര ബ്രീഡ് ഇംപ്രൂവ്മെന്റ് വിപണന കേന്ദ്രവും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായ ഇ-ഗോപാല ആപ്പും നിലവില്‍ വന്നു. കര്‍ഷകര്‍ക്ക് ഇടനിലക്കാരില്‍ നിന്നും സ്വാതന്ത്ര്യം നല്‍കുമെന്നും കന്നുകാലികളുടെ ഉത്പാദന ക്ഷമത, ആരോഗ്യം, ഭക്ഷണക്രമം എന്നിവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ‘ഇ-ഗോപാല’ ആപ്പില്‍ നിന്നും ലഭ്യമാകുമെന്നും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.
‘നല്ല ഇനം മൃഗങ്ങളെന്ന പോലെ അവയുടെ പരിപാലനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാങ്കേതിക വിദ്യ ഉപയോഗിച്ചു വരികയായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇ-ഗോപാല ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ ഗോപാല ആപ്ലിക്കേഷന്‍ കന്നുകാലി കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റല്‍ മാധ്യമം ആയിരിക്കും. വിപുലമായ കന്നുകാലികളെ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കാം. കന്നുകാലികളുടെ ആരോഗ്യം, ഭക്ഷണക്രമം, ഉത്പാദന ക്ഷമത എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ മത്സ്യബന്ധനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മത്സ്യസമ്പാദ യോജന വഴി ലക്ഷ്യമാക്കുന്നത്. പട്ന, പൂര്‍ണ്ണിയ, സീതാമര്‍ഹി, മാതേപുര, കിഷന്‍ഗഞ്ച്, സമസ്തിപൂര്‍ എന്നിവിടങ്ങളില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതിയിലൂടെ മത്സ്യബന്ധന മേഖലയ്ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ, പുതിയ ഘടനവും പുതിയ വിപണിയും ലഭിക്കുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
Discussion about this post