ഡല്‍ഹി: ഒന്നാം മാറാട് കേസിലെ അബൂബക്കർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ടു പേർക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
തെക്കേത്തൊടി ഷാജി, ഈച്ചരന്റ പുരയില്‍ ശശി എന്നിവര്‍ക്കാണ് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്.
തെക്കേപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ട കേസിലാണ് ഷാജിയ്ക്കും ശശിയ്ക്കും ജാമ്യം ലഭിച്ചത്. 2002 ജനവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരയസമാജം മുന്‍സെക്രട്ടറി സുരേഷ് ഉള്‍പ്പടെ കേസിലെ 10 പേരെ ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ജാമ്യത്തില്‍ ഇറങ്ങുന്ന ഇരുവരും താമസം മംഗലാപുരത്തേക്ക് മാറ്റണം. എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. 50,000 രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഇരുവരും 10 വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിക്കുന്നതായി ഇവർക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ഗിരിയും, അഭിഭാഷകന് കെ.കെ. സുധീഷും വാദിച്ചു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സ്കൂളുകളില്‍ കയറി വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകരെ പോലും കൊലപ്പെടുത്തിയ ചില സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Discussion about this post