ഡൽഹി: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റ സംരഭത്തെ പിന്തുണയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ, 2019-ലെ സംസ്ഥാനങ്ങളുടെ റാങ്കിംഗ് പുറത്തിറക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി ഹർദീപ് സിംഗ് പുരി, സോം പ്രകാശ് എന്നിവർ ആണ് റാങ്കിങ്ങിന്റെ രണ്ടാം ഘട്ടം പുറത്തിറക്കിയത്.
സംസ്ഥാനങ്ങളിൽ നവീകരണ ശേഷി വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 22 സംസ്ഥാനങ്ങളെയും 3 കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ലാണ് പ്രധാനമന്ത്രി സ്റ്റാർട്ടപ്പ്സ് ഇന്ത്യ ആരംഭിച്ചതെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ട്-അപ്പ് ഇന്ത്യ ആരംഭിച്ചത്. ഇന്നത്തെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വളരെ പ്രധാന്യം നൽകുന്നവരാണ്. രാജ്യത്തെ 586 ജില്ലകളിൽ സ്റ്റാർട്ട് അപ്പ് ഇന്ത്യ പ്രവർത്തിക്കുന്നു.
ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഡൽഹി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മിസോറം, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയാണ് വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വിഭാഗത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ. ഹരിയാന, ജാർഖണ്ഡ്, നാഗാലാൻഡ്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവയാണ് അടുത്ത സ്ഥാനത്തുണ്ട്. മുന്നിൽ നിൽക്കുന്നത്. ബീഹാർ, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ചണ്ഡിഗഡ് എന്നിവരും തൊട്ടടുത്ത സ്ഥാനങ്ങളിലായുണ്ട്
മികച്ച പ്രകടനം നടത്തുന്നവരുടെ വിഭാഗത്തിൽ കർണാടകയെയും കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേരാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ മികച്ച പ്രകടനം നടത്തുന്നവരുടെ വിഭാഗത്തിലുള്ളത്. സംസ്ഥാനങ്ങളിലെ മികച്ച പ്രകടനം കാഴ്ചവച്ച വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗുജറാത്തിനാണ്.
Discussion about this post