മുംബൈ: സുശാന്ത് സിംഗ് രജപുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ റിയ ചക്രവർത്തിയുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന റിയയുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി തള്ളി.
അടുത്ത രണ്ട് ദിവസം അവധിയായതിനാൽ ഇനിയും മൂന്നു രാത്രി റിയ ജയിലിൽ തന്നെ. ജാമ്യം നിഷേധിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോകുമെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മനാഷിന്ദെ പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും കോടതി അവധി ദിവസങ്ങളാണ്. അത്തരമൊരു സാഹചര്യത്തിൽ, തിങ്കളാഴ്ചയ്ക്ക് മുമ്പ് ഇത് കേൾക്കില്ല. ഓർഡർ കോപ്പി ലഭിച്ച ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് സതീഷ് മനേഷിന്ദെ പറഞ്ഞു.
കോടതി ഉത്തരവിന്റെ പകർപ്പിനായി കാത്തിരിക്കുകയാണെന്ന് അഭിഭാഷകൻ പറഞ്ഞു. ജാമ്യത്തെ എതിർത്തു കൊണ്ടുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അപേക്ഷ കോടതി അംഗീകരിച്ചു. റിയയുടെ ജാമ്യാപേക്ഷ നിരസിച്ചുവെന്നും ഉത്തരവ് കിട്ടിയാൽ മാത്രമെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്നും പകർപ്പിൽ സതീഷ് മനേഷിന്ദെ പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗക്കേസിൽ റിയ ചക്രബർത്തിയെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ആണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 22 വരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇപ്പോൾ റിയ ബൈക്കുല്ല ജയിലിൽ ആണ്. റിയയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് സെഷൻസ് കോടതി നിരസിച്ചു.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കർശന നിയമമായ എൻഡിപിഎസ് ആക്റ്റ് 1985 പ്രകാരമാണ് റിയയ്ക്കെതിരെ കേസെടുത്തത്. സെക്ഷൻ 27 എ പ്രകാരം, ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ ,വിൽക്കുകയും മറ്റൊരാൾക്ക് നൽകുകയോ ചെയ്താൽ കഠിനമായ ശിക്ഷയ്ക്ക് വ്യവസ്ഥയുണ്ട്. ജാമ്യമില്ലാ നിബന്ധന കാരണം റിയയുടെ ബുദ്ധിമുട്ടുകൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post