സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15 പേരാണ് ഇന്ന് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 2,110 പേര് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 39,486 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2,346 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വരുംദിവസങ്ങളില്‍ ഇളവുകള്‍ കൂടുതലായി അനുവദിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗബാധയും കൂടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലയിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കും. 194 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് സംസ്ഥാനത്ത് ഇതുവരെ പ്രവര്‍ത്തന സജ്ജമായത്. കൊവിഡ് പോസിറ്റീവായ, അതേസമയം ചെറിയ രോഗലക്ഷണങ്ങളുളളവരെയും രോഗലക്ഷണം ഇല്ലാത്തവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ഡോക്ടര്‍മാരുടെ നേരിട്ടുളള നിരീക്ഷണത്തിലായിരിക്കും ഇവിടം. കൂടാതെ ഓരോ കൊവിഡ് ആശുപത്രിയുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post