വുഹാന്‍: ചൈനയും പാകിസ്ഥാനും സംയുക്തമായി ചേര്‍ന്ന് മാരകമായ ജൈവായുധം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലെ ഒരു പ്രശസ്ത മാധ്യമമാണ് പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും, പാകിസ്ഥാന് സൈന്യത്തിന്റെ ഡിഫന്‍സ് സയന്‍സ് ആന്റ് ടെക്നോളജിയും സംയുക്തമായാണ് പുതിയ രോഗാണുവിനെ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.
മാരകമായ രോഗാണുവിന്റെ ജനിതക ഘടന വേര്‍തിരിച്ചാണ് പരീക്ഷണം. മൃഗത്തില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരാന്‍ ശേഷിയുള്ള രോഗാണുവിനെയാണ് നിര്‍മ്മിക്കുന്നത് എന്നും മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2015 മുതല്‍ തന്നെ ചൈനയും പാകിസ്ഥാനും രോഗാണുവിനായുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പരീക്ഷണങ്ങള്‍ക്കും മറ്റുമുള്ള ചിലവ് പൂര്‍ണ്ണമായും വഹിക്കുന്നത് ചൈനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post