കൊച്ചി∙: മന്ത്രി കെ.ടി. ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരാകാൻ എത്തിയത് സിപിഎം നേതാവിന്റെ കാറിൽ. ആലുവ മുൻ എംഎൽഎ എ.എം. യൂസഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറിലാണ് മന്ത്രി എത്തിയത്. എൻഫോഴ്സ്മെന്റിന്റെ ഓഫിസിലും മന്ത്രി എത്തിയത് അരൂരിലെ വ്യവസായിയുടെ കാറിലാണ്.
അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് ആറുമണിയോടെ ചോദ്യം ചെയ്യലിന് ജലീൽ എൻഐഎ ഓഫിസിൽ എത്തിയത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടു. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും ചോദ്യം ചെയ്യൽ.
ഇതോടെ സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ജലീലിന്റെ മേലുള്ള കുരുക്ക് മുറുകുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോൾ ന്യായീകരിച്ചതുപോലെ സർക്കാരിന് എളുപ്പത്തിൽ ഇക്കാര്യത്തെ ന്യായീകരിക്കാനാകില്ല.
Discussion about this post