കൊച്ചിയില്‍ എന്‍ഐഎ പിടിയിലായ യാക്കൂബ് ബിശ്വാസ് അടിമാലിയിലും ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു. ഏഴു മാസം പ്രവര്‍ത്തിച്ച കട ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് മൂന്ന് അല്‍ഖായിദ ഭീകരര്‍ എന്‍ഐഎയുടെ പിടിയിലായത്. ആറുപേര്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും പിടിയിലായി. മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന് എന്നിവരെയാണ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ആരുംതന്നെ മലയാളികളല്ല. ബംഗാള്‍ സ്വദേശികളാണ്. പാതാളത്തുനിന്നാണ് മുര്‍ഷിദ് ഹസന് പിടിയിലായത്. യാക്കൂബിനേയും മുസാറഫിനേയും പെരുമ്പാവൂര്നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുര്‍ഷിദ് ഹസനും യാക്കൂബും നിര്‍മാണത്തൊഴിലാളികളാണ്.
മുസാറഫ് തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ടുമാസം മുന്‍പാണ് മൂന്നുപേരും കേരളത്തിലെത്തിയത്. മുസാറഫിനൊപ്പം കുടുംബമുണ്ട്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടികൂടിയത്.
ആറുപേര്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും പിടിയിലായി. മൂന്നുപേരും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്. ഇവരെ കൊച്ചി എൻഐഎ ഓഫിസില്‍ ചോദ്യംചെയ്യുകയാണ്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post