കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ചു മരിച്ചു. നടുവില്‍ പാത്തന് പാറയിലെ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്. കണ്ണൂര്‍ പരിയാരത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഇക്കഴിഞ്ഞ 16നാണ് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
ഇന്നലെ പുലര്‍ച്ചെയാണ് കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ രണ്ടു പേരും കൊവിഡ് ബാധിച്ച് മരിച്ചത്. സെബാസ്റ്റ്യന്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യന്‍ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിരവധി ദിവസങ്ങള്‍ ചിലവഴിച്ചിരുന്നു. ഇദ്ദേഹത്തില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തളിപ്പറമ്പിലെ വ്യാപാരിയാണ് ഇബ്രാഹിം. കെ.പി.ഫൗസിയയാണ് ഭാര്യ. ഫാസിൽ, ഫാത്തിമ, ഫവാസ്, ഫർസീൻ എന്നിവർ മക്കളാണ്.
അന്നയാണ് സെബാസ്റ്റ്യൻ്റെ ഭാര്യ. സിസ്റ്റർ സോണിയ, സിസ്റ്റർ സൗമ്യ (ജർമനി), സാനിയ എന്നിവർ മക്കളാണ്.
Discussion about this post