സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. സ്കൂളുകള്‍ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളില്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസമായിരുന്ന ക്വാറന്റീന് പകുതിയാക്കിയിട്ടുണ്ട്.
ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ ക്വാറന്റീന് 14 ദിവസം തന്നെ തുടരേണ്ടി വരും.
സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കേസുകള്‍ കുത്തനെ മുകളിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. പുതിയ ഇളവുകളോടെ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്.
സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നതിനുള്ള നിയന്ത്രണം നീക്കിയത്.
ഇനിമുതല്‍ 100 ശതമാനം ജീവനക്കാരും ഓഫസിലെത്തണം. ഹോട്ടലുകളില്‍ പാഴ്സലിന് മാത്രം അനുമതിയുണ്ടായിരുന്നത് മാറ്റി ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയാകുന്നതോടെ കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് അടുക്കുകയാണ്.
Discussion about this post