കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ലോബിയിലെ പടലപ്പിണക്കം മറനീക്കി പുറത്തു വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യവസായ മന്ത്രി ഇ.പി.ജയരാജനും ഉള്‍പ്പെടെയുള്ള ശക്തരായ കണ്ണൂര്‍ ലോബിക്കെതിരെയാണ് ഇതിനകത്തു നിന്ന് അപസ്വരങ്ങള്‍ ഉയരുന്നത്. മുതിര്‍ന്ന നേതാവ് പി.ജയരാജന്റെ തുറന്നു പറച്ചിലും, ഇതിനെ പിന്താങ്ങിയുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവനയുമൊക്കെ ഇതിന്റെ സൂചനകളാണ്. ഈ വിഷയം താഴെത്തട്ടിലെത്തുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങളുണ്ടാവുമെന്നാണ് സൂചന.
വര്‍ഷങ്ങളായി സി.പി.എമ്മിന്റെ വടക്കന്‍ ലോബിയാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയുമൊക്കെ അധികാര കേന്ദ്രങ്ങള്‍. ഒരു പതിറ്റാണ്ടിലേറെ കാലം പിണറായി വിജയനായിരുന്നു പാര്‍ട്ടിസെക്രട്ടറി. ഇതിനിടയില്‍ സി.പി.എം അധികാരത്തിലെത്തിയപ്പോഴൊക്കെ കണ്ണൂര്‍ ലോബിയുടെ കൈയ്യിലായിരുന്നു ഭരണത്തിന്റെ കടിഞ്ഞാൺ. കണ്ണൂര്‍ ലോബി ഒറ്റക്കെട്ടായി നിന്നതു കൊണ്ട് മാത്രമാണ് തെക്കന്‍ ലോബിയെ ഒതുക്കാന്‍ സാധിച്ചത്. ഇതിനാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്. നേതാക്കളുടെ മക്കളുടെ പേരില്‍ പി.ജയരാജന് കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖം, വരാനിരിക്കുന്ന വലിയ പൊട്ടിത്തെറിയുടെ സൂചനയാണ്. പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യാനാവാത്ത പിണറായി വിജയനെതിരെയുള്ള ആദ്യ വെടിപൊട്ടിക്കലാണിത്. കണ്ണൂരിലടക്കം അണികളും നേതാക്കളും രഹസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ജയരാജന് പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്തുണയുമായാണ് ജില്ലാ സെക്രട്ടറി എം.വി.ജയരാജന് എത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
നേതാക്കളുടെ മക്കളുടെ ചെയ്തികള്‍ക്കു പാര്‍ട്ടി ഉത്തരം പറയേണ്ടതില്ല എ പി.ജയരാജന്റെ പ്രസ്താവന, ഉന്നം വെക്കുന്നത് കോടിയേരി ബാലകൃഷ്ണനേയും ഇ.പി.ജയരാജനേയും മാത്രമല്ല, സാക്ഷാല്‍ പിണറായിയെത്തെയാണെതാണ് യാഥാര്‍ത്ഥ്യം. പിണറായിയുടെ മകളുടെ ബംഗലൂരുവിലെ ഐ.ടി കമ്പനി കേന്ദ്രീകരിച്ച് പല ഇടപാടുകളും നടന്നുവെന്നത് കണ്ണൂരിലടക്കം അണികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഇക്കാര്യമാണ് ജയരാജന് തുറന്നു പറഞ്ഞിരിക്കുത്. ഇദ്ദേഹത്തിന്റെ മക്കള്‍ സാധാരണക്കാരായാണ് ഇപ്പോഴും ജീവിക്കുന്നത്. യാതൊരു വിധ വിവാദങ്ങളിലും ഇതുവരെ ഇവര്‍ ഉള്‍പ്പെട്ടിട്ടുമില്ല.
അണികള്‍ക്കിടയില്‍ പിണറായിയേക്കാള്‍ സ്വീകാര്യത ജയരാജനു ലഭിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ കണ്ണൂര്‍ ലോബി നേരിട്ടു ഒതുക്കിയത്. ജില്ലാ സെക്രട്ടറിയായിരിക്കെ കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളുടെ പേരിലാണ് പിണറായിയും ജയരാജനും തമ്മില്‍ ആദ്യമായി കൊമ്പു കോര്‍ത്തത്. കണ്ണൂരില്‍ സംസ്ഥാന യുവജനോത്സവം നടക്കുന്ന സമയത്തുണ്ടായ രാഷ്ട്രീയ കൊലപാതകം ഇവര്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിച്ചു. പാര്‍ട്ടി പരിപാടിയില്‍ മുഖ്യമന്ത്രിക്കു ലഭിച്ചതിനേക്കാള്‍ കൈയ്യടി ജില്ലാ സെക്രട്ടറിക്കു ലഭിച്ചതും ജയരാജനു വിനയായി. ഇതിനു പിന്നാലെയാണ് വ്യക്തി പാര്‍ട്ടിക്ക് അതീതനല്ലെന്നും പാർട്ടിക്കു മുകളില്‍ വളരാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള പ്രസ്താവനകള്‍ ഉണ്ടായതും, ജയരാജനു നേരെ ഒതുക്കല്‍ നടപടിയുണ്ടായതും. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് നല്‍കിയാണ് ജയരാജനെ ഒതുക്കിയത്. ഈ നടപടിയിലൂടെ പിണറായി ഒരു വെടിക്കു രണ്ട് പക്ഷിയെയാണ് ലക്ഷ്യട്ടത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായിരു എം.വി.ജയരാജനെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും ഒഴിവാക്കി കണ്ണൂര്‍ സെക്രട്ടറിയാക്കി. എം.വി.ജയരാജന് മുഖ്യമന്ത്രിയുടെ ഓഫീസ് വിട്ടതിനു പിന്നാലെയാണ് ശിവശങ്കരന് – സ്വപ്ന ടീം അവിടെ ആധിപത്യമുറപ്പിച്ചത്. വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായ പി.ജയരാജനു പിന്നീട് ഒരു സ്ഥാനവും ലഭിച്ചതുമില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോട്ടയം ജില്ലാ സെക്രട്ടറി വാസവനു തെരഞ്ഞെടുപ്പിനു ശേഷം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കുകയും ചെയ്തു.
സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ അണികള്‍ക്കിടയില്‍ പി.ജയരാജനുള്ള സ്വാധീനത്തിനു കുറവൊന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ പാര്‍ട്ടി സര്‍ക്കിളുകളില്‍ ഉള്ള പി.ജെ.ആര്‍മി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ സജീവമാണ്. പി.ജയരാജനു പിന്നാലെ നേതൃത്വത്തിനെതിരെ കൂടുതല്‍ പേര് രംഗത്തു വരുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയേയും ഭരണത്തേയും ഒരുമിച്ച് കൈയ്യടക്കിയ പിണറായിക്കു പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും പഴയ മികവില്ല. കെ.ടി.ജലീലിനെ സംരക്ഷിക്കാനുള്ള നീക്കവും ന്യൂനപക്ഷ പ്രീണനവും പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പലരും പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പകളിലടക്കം പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഇതിനു മുമ്പായി പരസ്യമായ പ്രസ്താവനകള്‍ ഉണ്ടാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Discussion about this post