തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നൽകിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നിത്തലയുടെ പ്രതികരണത്തിന് ശേഷം സംസാരിക്കാമെന്നും സുരേന്ദ്രന് പറയുകയുണ്ടായി. സര്‍ക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടും. ജനങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാമെന്ന് നോക്കേണ്ട. സമരങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ അണ്‍ലോക്ക് നിയമം പ്രാബല്യത്തിലാണ്. കോണ്‍ഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ല. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടര്‍ച്ചയായ സമരങ്ങളുണ്ടാകുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post