റാഞ്ചി: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈന്‍ അന്‍സാരി അന്തരിച്ചു. 73 വയസ്സായിരുന്നു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23 നാണ് ഹുസൈന് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അദ്ദേത്തിന്റെ കൊറോണ ഫലം നെഗറ്റീവായിരുന്നു. ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നു അന്‍സാരിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവാണ് ഹുസ്സൈന്‍ അന്‍സാരി. കഴിഞ്ഞ നാലു തവണയായി മധുപുര്‍ നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
മന്ത്രിയുടെ മരണത്തില്‍ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post