ഡല്‍ഹി: ലഡാക്കിൽ പാക്കിസ്ഥാൻ, ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ 116 പോര് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ വാങ്ങാന്‍ വിവിധ രാജ്യങ്ങളുമായി ധാരണയാകുമെന്നാണ് വിവരം.
റഷ്യയില്‍ നിന്നുമാണ് വിമാനങ്ങള്‍ വാങ്ങുന്നത് എന്നാണ് സൂചന. റഷ്യയില്‍ നിന്നും 21 മിഗ്-29 പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇതിനോടകം തന്നെ വ്യോമസേന തീരുമാനിച്ചിട്ടുണ്ട്. വിമാനങ്ങള്‍ വാങ്ങുന്നതിന് ഈ വര്‍ഷം ഡിസംബറില്‍ തന്നെ റഷ്യയുമായി വ്യോമസേന ധാരണയുണ്ടാക്കും.
മിഗ് 29 വിമാനങ്ങള്‍ക്ക് പുറമേ 12 സുഖോയ് 30 എംകെഐ വിമാനങ്ങളും വ്യോമസേന വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ 250 സുഖോയ് 30 എംകെഐ പോര് വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായുള്ളത്. ഇത് കൂടാതെ 83 തേജസ് മാര്‍ക് 1 എ വിമാനങ്ങളും വാങ്ങാന്‍ ഈ വര്‍ഷം അവസാനത്തോടെ ധാരണയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post