ഡല്‍ഹി: അതിർത്തിയിൽ ചൈനയുടേയും പാക്കിസ്ഥാന്റേയും ഏത് തരം ആക്രമണങ്ങളേയും നേരിടാന്‍ ഇന്ത്യ സജ്ജം. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയിലും ചൈനയെയും പാകിസ്ഥാനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്കരിച്ച് ഇന്ത്യന്‍ സൈന്യം. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ഉള്ള അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി ‘ബിആര്‍’ പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ (പിഎൽഎ) നേരിടാൻ ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. തൽസ്ഥിതി ലംഘിക്കുന്ന സ്ഥിതിയുണ്ടായാൽ കനത്ത നാശം നേരിടേണ്ടിവരുമെന്ന വ്യക്തമായ സന്ദേശം ചൈനയ്ക്കു നൽകുന്നതിനാണ് കിഴക്കന്‍ ലഡാക്കിൽ സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഭീഷ്മ ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ടി–63, ടി–99 ടാങ്കുകൾ ചൈന വിന്യസിച്ചിട്ടുണ്ടെങ്കിലും അവയെക്കാൾ പ്രഹരശേഷിയുള്ളതാണ് ഇന്ത്യൻ ടാങ്കുകൾ എന്നാണ് വിദഗ്ധാഭിപ്രായം.
ചൈനയെയും പാകിസ്ഥാനെയും ആശങ്കയിലാഴ്ത്തി വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്ക് മുകളില്‍ സദാ നിരീക്ഷണം തുടരുകയാണ്. കിഴക്കന്‍ ലഡാക്കിലെ സമുദ്രനിരപ്പില്‍നിന്നും 17000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഉഗ്രശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്.
നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് കോ മറികടന്നാല്‍ ചൈനയ്ക്ക് തക്കതായ മറുപടി നല്കാന് ഭീഷ്മയ്ക്ക് സാധിക്കും. നിയന്ത്രണരേഖയില്‍ ചൈന ടി-63, ടി-99 ടാങ്കുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടാങ്കറുകള്‍ക്കാണ് കൂടുതല്‍ ശേഷിയെന്ന് വിദഗ്ധര്‍ പറയുന്നു.
Discussion about this post