ഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 14 കമ്പനികള്‍ തങ്ങളുടെ മൂലധന വിഹിതത്തിന്റെ 75 ശതമാനം ഡിസംബര്‍ അവസാനത്തോടെ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വകുപ്പ് സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി ധനമന്ത്രി നിര്‍മ്മല സീതാരാമന്. കൊവിഡ് പകര്‍ച്ചവ്യാധി മൂലമുളള സാമ്പത്തിക ആഘാതം മയപ്പെടുത്തുന്നതിനായി മൂലധനത്തിന്റെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും വേഗത നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പെട്രോളിയം, പ്രകൃതിവാതകം, കല്‍ക്കരി മന്ത്രാലയ സെക്രട്ടറിമാരുമായും ഈ വകുപ്പുകള്‍ക്ക് കീഴിലുള്ള 14 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരുമായും ധനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉണ്ടായത്.
കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായും ധനമന്ത്രി നടത്തിവരുന്ന വീഡിയോ കോണ്‍ഫറന്‍സ് പരമ്പരയിലെ നാലാമത്തെ യോഗമായിരുന്നു ഇന്ന് നടന്നത്.
Discussion about this post