ജനതാകർഫ്യൂ മുതൽ രാജ്യം കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്ന് ഓർമ്മ വേണം. കരുതൽ കൈവിടരുത്, പ്രത്യേകിച്ചും ഉത്സവകാലത്തെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ഭീതി മാറി എന്ന മട്ടിൽ പലരും പെരുമാറുന്നു. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർ സ്വയവും കുടുംബത്തെയും അപായപ്പെടുത്തുകയാണ്. വാക്സിൻ ശരിയാകും വരെ കൊവിഡ് പോരാട്ടവും അതിജാഗ്രതയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൊവിഡ് മരണനിരക്കുകൾ കുറവാണ്. 90 ലക്ഷത്തിലധികം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് ലഭ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post