കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിൽ രാജ്യത്തെ നടുക്കി ഭീകരാക്രമണം. താലിബാന് ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
തഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യയിലെ പൊലീസ് മേധാവിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 42പേരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റോഡുവക്കിലെ വീടുകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ സൈനികര്‍ തിരിച്ചടിച്ചു. എന്നാല്‍ ഭീകരര്‍ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post