യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിന് ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവിടുത്തെ എൻഎച്ച്എസ് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിനേഷനുവേണ്ട അടിയന്തര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു എന്നാണ് സണ്‍ ന്യൂസ് പേപ്പര്‍ പുറത്തുവിട്ടത്. ഒരുക്കങ്ങള്‍ യുദ്ധസമാനമായ രീതിയില്‍ നടത്തിവരുകയാണ് ബ്രിട്ടൻ.
രാജ്യമൊട്ടാകെ 5 സ്ഥലങ്ങളിലായി ദിവസം പതിനായിരം ആളുകള്‍ക്ക് വീതം ക്രിസ്തുമസിനു മുന്‍പ് വാക്സിന് നല്‍കാനാണ് പദ്ധതിയിടുന്നത്. സര്‍ക്കാര്‍ ഇതുവരെ 10 കോടി ഡോസ് വാക്സിനാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
ബ്രിട്ടനില്‍ ഈ വാക്സിന് ‘AZD1222 or ChAdOx1 nCoV-19’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെക്കയും ചേര്‍ന്ന് സംയുക്തമായാണ് വാക്സിന് നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post