പാറ്റ്ന: ബീഹാറിൽ പശു സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളോട് വോട്ട് ചോദിച്ച് സിപിഎം. സിപിഎമ്മിന്റെ പ്രചാരണ തന്ത്രത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും വ്യാപക പരിഹാസം ആണ് ഉയരുന്നത്.
അധികാരത്തിലേറിയാൽ പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നാണ് സിപിഎമ്മിന്റെ പ്രചാരണം. പശുവിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്ററുകളും പാർട്ടി ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആളുകളെ നേരിട്ട് കണ്ട് വോട്ടു ചോദിക്കുന്നതിന് പുറമേ, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും പാർട്ടി വലിയ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്.
പശുക്കളുടെ സംരക്ഷണമാണ് പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പശുക്കൾക്ക് നല്ല കാലിത്തീറ്റയും, സംരക്ഷണത്തിനായി ആധുനിക വിധി പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുമെന്നും പാർട്ടി ഉറപ്പുനൽകുന്നുണ്ട്.
അതേസമയം വോട്ട് പിടിക്കാനുള്ള സിപിഎം തന്ത്രത്തെ പരിഹസിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പശുസംരക്ഷണത്തിന്റെ പേരിൽ സംഘപരിവാറിനെ കളിയാക്കുന്നവർക്ക് ഈ ഗതി വന്നല്ലോയെന്നും കേരളത്തിലെ കമ്മികൾ കേട്ടാൽ കുരുപൊട്ടുമെന്നും ചിലർ പരിഹസിക്കുന്നുണ്ട്. കേരളത്തിൽ പശുക്കളെ കൊന്ന് കറിവെച്ചു വിളമ്പി വോട്ട് പിടിച്ച സിപിഎം പ്രവർത്തകർക്ക് ബീഹാറിൽ പശുസംരക്ഷണത്തിന്റെ പേരിൽ വോട്ട് പിടിക്കാൻ നാണമില്ലേയെന്നും ജനങ്ങൾ ചോദിക്കുന്നു.
Discussion about this post