ബോളിവുഡ് നടന് അക്ഷയ് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന “ലക്ഷ്മി ബോംബ്”എന്ന ഹിന്ദി ചിത്രത്തിന്റെ പേര് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. “ലക്ഷ്മി” എന്നാണ് പുതിയ പേര്. ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ചിത്രത്തിന്റെ പേര് ഹിന്ദു വിശ്വാസം വ്രണപ്പെടുത്തിയെന്നരോപിച്ചായിരുന്നു പ്രതിഷേധം.
ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേനയടക്കം നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച രജപുത് കര്‍ണി സേന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യ൦ ഉന്നയിച്ച് അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ദേവിയുടെ അന്തസ്സ് കുറയ്ക്കാനും ദേവിയോട് അനാദരവ് കാണിക്കാനും ഉദ്ദേശിച്ചാണ് ചിത്രത്തിന് ‘ലക്ഷ്മി ബോംബ്’ എന്ന തലക്കെട്ട് നിര്‍മ്മാതാക്കള്‍ നല്‍കിയതെന്നും പേര് നിര്‍മ്മാതാക്കള്‍ മന:പൂര്‍വ്വം ഉപയോഗിച്ചതാണെന്നും രജപുത് കര്‍ണി സേന ആരോപിച്ചിരുന്നു. ചിത്രത്തിന്റെ പേര് ഹിന്ദുമതത്തിലെ പ്രത്യയശാസ്ത്രം, ആചാരങ്ങള്‍, ദേവന്മാര്, ദേവതകള്‍ എന്നിവക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.
ലക്ഷ്മി ബോംബ് എന്ന ചിത്രം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതിയും മുന്‍പേ തന്നെ രംഗത്ത് വന്നിരുന്നു.
Discussion about this post