ബംഗളൂരു: രാജ്യത്തെ ഭരണമികവുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയത് ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റര്‍ എന്ന സ്വകാര്യ സംഘടനയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് ആണ് ഇവരുടെ പട്ടികയില്‍ ഏറ്റവും അവസാനം എത്തിയത്. കര്‍ണാടകയിലെ ബംഗളൂരുവിലാണ് പബ്ലിക് അഫയഴ്സ് സെന്ററിന്റെ ആസ്ഥാനം. പബ്ലിക് പോളിസി, പങ്കാളിത്ത ഭരണം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നു എന്നാണ് അവകാശവാദം.
ലോകബാങ്കിന്റെ ഉപദേശകന് ആയിരുന്ന ഡോ. സാമുവല്‍ പോള്‍ 1994-ല്‍ സ്ഥാപിച്ചതാണ് ഈ സംഘടന. അമേരിക്കയിലെ കെന്നഡി സ്കൂള്‍ ഓഫ് ഗവണ്മെന്റിലും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ വൂഡ്രോ വില്‍സണ്‍ സ്കൂള്‍ ഓഫ് പബ്ലിക് അഫയഴ്സിലും അധ്യാപകനായിരുന്ന സാമുവല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയശേഷം സ്ഥാപിച്ചതാണിത്. അഴിമതിക്കെതിരായ സഖ്യം, സിവിക് ബോധവല്‍ക്കരണത്തിനായുള്ള കുട്ടികളുടെ പ്രസ്ഥാനം എന്നിവയായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് പൊതുഭരണത്തിലും അനുബന്ധ വിഷയങ്ങളിലും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി തുടങ്ങി. 2006-ല്‍ ലോകബാങ്ക് ജിറ്റ് ഗില്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു.
രാജ്യത്തെ ഭരണമികവുള്ള വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞദിവസം ആയിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് – 2020യിൽ ആയിരുന്നു ഭരണമികവുള്ള രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത് എത്തിയത്. എന്നാൽ, എന്താണ് പബ്ലിക് അഫയഴ്സ് സെന്റർ? എവിടെയാണ് ആസ്ഥാനം ? ആരാണ് ഇത് സ്ഥാപിച്ചത്? എന്താണ് ഇതിന്റെ പ്രത്യേകത എന്നിങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ചിലരുടെയെങ്കിലും മനസിൽ ഉണ്ടായി കാണും.
നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെയും ഫോർഡ് ഫൗണ്ടേഷന്റെയും സാമ്പത്തിക പിന്തുണയോടെയാണ് 1994ൽ പബ്ലിക് അഫയഴ്സ് സെന്റർ ആരംഭിച്ചത്. ഡോ. സാമുവൽ പോൾ ആയിരുന്നു ഇതിന്റെ സ്ഥാപക ചെയർപേഴ്സൺ. നിലവിൽ ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ. കസ്തൂരി രംഗൻ ആണ് പബ്ലിക് അഫയഴ്സ് സെന്ററിന്റെ ചെയർമാൻ.
കർണാടകയിലെ ബംഗളൂരുവിലാണ് പബ്ലിക് അഫയഴ്സ് സെന്ററിന്റെ ആസ്ഥാനം. ഇന്ത്യയിലെ ഭരണത്തിന്റെ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന പബ്ലിക് അഫയഴ്സ് സെന്റർ രണ്ട് പ്രധാന മേഖലകളിൽ ഗവേഷണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പബ്ലിക് പോളിസി, പങ്കാളിത്ത ഭരണം എന്നീ വിഷയങ്ങളിലാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.
Discussion about this post