കിരണ്‍ ആരോഗ്യ സര്‍വേയുടെ ഭാഗമായി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിന് കനേഡിയന്‍ ഗവേഷണ ഏജന്‍സി ശ്രമിച്ചുവെന്ന രേഖകള്‍ പുറത്ത്. കാനഡയില്‍ പരീക്ഷണാര്‍ഥം നല്കിയ ഗുളിക കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കി രോഗികള്‍ക്ക് നല്കാന് പിഎച്ച്ആര്‍ഐ തീരുമാനിച്ചിരുന്നതായി ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കിരണ്‍ ആരോഗ്യ സര്‍വേ വഴി സംസ്ഥാനത്തെ പത്ത് ലക്ഷം ആളുകളുടെ ആരോഗ്യവിവരങ്ങളാണ് ശേഖരിച്ചത്.
ആദ്യഘട്ട ഡാറ്റകള്‍ ലഭ്യമായതോടെയാണ് കേരളത്തില്‍ മരുന്ന പരീക്ഷണത്തിന് കളമൊരുക്കിയത്. കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പി എച്ച് ആര് ഐ തലവന്‍ മലയാളികൂടിയായ ഡോ.സലിം യൂസഫ് ആയിരുന്നു പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.
ജീവിതശൈലി രോഗങ്ങള്‍ കൂടിയ കേരളത്തില്‍ കൊളസ്ട്രോളിനും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ പ്രശ്നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് എന്ന നിലയില്‍ പോളി പില് എന്ന പുതിയ ഗുളികക്ക് വലിയ വിപണി ഒരുക്കാനായിരുന്നു നീക്കം. എന്നാല്‍ പോളി പില് എന്ന പേരില്‍ കേരളത്തില്‍ കൊണ്ടുവന്നാല്‍ വിവാദങ്ങളുണ്ടാകുമെന്നും പോളിഫാര്‍മസി എന്നുപയോഗിച്ചാല്‍ മതിയെന്നും സര്‍വേയുമായി സഹകരിച്ച ഹെല്‍ത്ത് ആക്ഷന്‍ ബൈ പിപ്പിളിന്റെ ഡോ.വിജയകുമാര്‍ ഡോ.സലിം യൂസഫിന് മെയില്‍ അയച്ചു. പിന്നീട് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ രാജീവ് സദാനന്ദനും ഡോ.വിജയകുമാറും ആരോഗ്യവകുപ്പിലെ ഡോ.ബിപിന്‍ ഗോപാലും പങ്കെടുത്തു.
കാനഡയില്‍ കുറച്ചാളുകളില്‍ പരീക്ഷിച്ചശേഷം അടുത്ത ഘട്ടം എന്ന നിലയില്‍ ഈ ഗുളിക കേരള സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ സൗജന്യമായി നല്കാന് നീക്കം നടത്തുകയായിരുന്നു. ഇതിനായി വമ്പന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനികളും രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകളാണിത്. സര്‍ക്കാര്‍ പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായി മരുന്ന് നല്കിയാല് നിരവധി രോഗികള്‍ അതുപയോഗിക്കും. ഇവരിലെ മാറ്റങ്ങള്‍ കിരണ്‍ സര്‍വേയുടെ മറവില്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൃത്യമായി വിലയിരുത്താനുമാകുമെന്നതായിരുന്നു ഈ നീക്കത്തിന് പിന്നില്‍.
Discussion about this post