വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒരു മാവോയിസ്റ്റിന് വെടിയേറ്റു. പടിഞ്ഞാറത്തറയിലെ മീൻമുട്ടി വാളരം കുന്നിലാണ് ഏറ്റുമുട്ടിൽ നടന്നത്. 35 നും 40 ഇടയില്‍ പ്രായം വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മലയാളിയല്ലെന്നാണ് പുറത്തുവരുന്ന വിവരം.
വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത്കേരള പോലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. ഈ സമയം സായുധരായ മാവോയിസ്റ്റുകളുമായി മുഖാമുഖംവരികയും സ്വയരക്ഷയ്ക്ക് തണ്ടര്ടബോള്ട്ട് സംഘം വെടിവയ്ക്കുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം. സ്ഥലത്തുനിന്നും ഇരട്ടക്കുഴല്‍ തോക്കും കണ്ടെടുത്തു. സംഭവ സ്ഥലത്തേക്ക് ഉന്നത പോലീസ് സംഘം എത്തുന്നുണ്ട്. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയുന്നു.
പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്തായുള്ള വനമേഖലയില്‍ രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല.
ഇവിടെ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ്‍ വഴി പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.
Discussion about this post