റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അവരുടെ യഥാര്‍ത്ഥ പേര് വിളിച്ചതു മുതല്‍ അര്‍ണബിനെ നോട്ടപ്പുള്ളിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകരോടുള്ള എതിര്‍പ്പിന്റെ ലൈറ്റ് വേര്‍ഷന്‍ കേരളത്തിലും മാക്സ് പ്രൊ വേര്‍ഷന്‍ മഹാരാഷ്ട്രയിലും നടക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അർണോബ് ഗോസ്വാമിക്കെതിരായ മഹാരാഷ്ട്രയിലെ കോൺഗ്രസ് ശിവസേന സർക്കാർ പ്രതികാര നടപടി ലജ്ജാകരമാണ്. വിട്ടുവീഴ്ചയില്ലാത്ത , അർപ്പണബോധത്തോടെയുള്ള , നട്ടെല്ലുള്ള മാധ്യമ പ്രവർത്തനത്തിന് അർണോബ് നൽകേണ്ടി വന്ന വിലയാണ് ഈ അറസ്റ്റ് .
ഇതിനെല്ലാം തുടക്കം ഒന്നിൽ നിന്നാണ്.. സോണിയയെ അവരുടെ യഥാർത്ഥ പേര് മൈനോ എന്നു വിളിച്ചു. അന്ന് തുടങ്ങിയതാണ് ഈ വേട്ടയാടൽ..ഈ മഹാരാഷ്ട്ര പോലീസിന്റെ ആത്മാർത്ഥത മുൻപും നമ്മൾ കണ്ടതാണ്. പാൽഘർ സന്യാസിമാരെ തല്ലി കൊന്നത് ഇതേ മഹാരാഷ്ട്ര പോലീസിന്റെ മുന്നിലിട്ടാണ്.കങ്കണ റണാവത്തിന്റെ ഓഫീസ് തകർത്തതും ഇതേ പോലീസ്.. റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനെ ഒരു കൂട്ടം ഗുണ്ടകൾ ആക്രമിച്ചപ്പോൾ അതിൽ നടപടി എടുക്കാത്തതും ഇതേ പോലീസ്… എന്നാൽ ഈ മൂന്ന് സംഭവത്തിലും മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത് അർണാബ്.
മഹാരാഷ്ട്ര പോലീസിന്റെ രാജാവിനെക്കാൾ രാജഭക്തി സംശയിക്കേണ്ടിയിരിക്കുന്നു.. എന്തിനാണ് സ്റ്റേഷനിൽ വരാൻ തയ്യാറുള്ള അർണബിനെ അതിരാവിലെ തന്നെ ഫ്ലാറ്റിൽ നിന്നും മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയത്..? അയാളെ അറസ്റ്റ് ചെയ്യാൻ സച്ചിൻ വാസേയെ പോലുള്ള എൻകൌണ്ടർ സ്പെഷ്യലിസ്റ് എന്തിനാണ്? മുംബൈയിൽ നിന്നും 100km അകലെയുള്ള റായ്ഗഡ് സ്റ്റേഷനിൽ കൊണ്ട് പോകേണ്ട ആവശ്യം എന്താണ്?
അമ്മായിയമ്മ പ്രധാനമന്ത്രി ആയപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെ.. രാജ്യത്ത് ഇനി ഭരണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ഭരണം ഉള്ള സംസ്ഥാനത്തു അത് നടപ്പിലാക്കാനാണോ മൈനോ ഇതെല്ലാം ചെയ്യുന്നത്? ഇത് കൃത്യമായി അർണബിനെ ഇല്ലാതാക്കാൻ നടത്തിയ ശ്രമം തന്നെയാണ്..
മാധ്യമപ്രവർത്തകരോടുള്ള എതിർപ്പിന്റെ ലൈറ്റ് വേർഷൻ കേരളത്തിലും മാക്സ് പ്രൊ വേർഷൻ മഹാരാഷ്ട്രയിലും നടക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൊത്തകച്ചവടക്കാർ പ്രതികരിക്കുന്നുമില്ല..
https://www.facebook.com/Sandeepvarierbjp/posts/4637904312917965
Discussion about this post