ശ്രീനഗർ : ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ കുട്പോര മേഖലയിൽ ഭീകരർ തമ്പടിച്ചിരിക്കുന്ന കേന്ദ്രം ഇന്ന് രാവിലെ സൈന്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക നീക്കം നടത്തുന്നത് കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ്.
അതേസമയം, ഇന്നലെ ജമ്മുകശ്മീരിലെ മച്ചിലിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിനിടെ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടന്ന സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടത് കമാൻഡിംഗ് ഓഫീസറും ബിഎസ്എഫ് ജവാനുമുൾപ്പെടെ 4 പേരാണ്.
ഈ വർഷം ഏപ്രിലിനു ശേഷമുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മച്ചിൽ ഭാഗത്തുണ്ടായത്. ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത് മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖ വഴിയായിരുന്നു. ഇവരുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
Discussion about this post