കോഴിക്കോട്: സീറ്റ് ചർച്ചയിൽ എൽഡിഎഫുമായി തെറ്റി പിരിഞ്ഞ് ജനതാദൾ എസ്. കോഴിക്കോട് ജില്ലയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ജെഡിഎസ് തീരുമാനിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രതിസന്ധിഘട്ടത്തിലും എൽഡിഎഫിനൊപ്പം നിന്നിട്ടും സീറ്റ് ചർച്ചയിൽ പുറംകാലുകൊണ്ട് അടിച്ചുവെന്നാണ് ജെഡിഎസിന്റെ പരാതി.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചിടത്തും കോർപറേഷനിൽ ആറിടത്തുമാണ് മത്സരിക്കുക. സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കുന്നതുവരെ സമവായ ചർച്ചയ്ക്ക് സമയമുണ്ടെന്നും ജെഡിഎസ് ജില്ലാ കമ്മിറ്റി പറയുന്നു. ഇത്രയും കാലം ഒപ്പം നിന്നിട്ടും എൽജെഡി ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് നൽകുന്ന പരിഗണന മുന്നണി തരുന്നില്ലെന്ന പരാതിയും ജെഡിഎസിനുണ്ട്.
സി.കെ.നാണു ഉൾപ്പടെയുള്ള നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് ജില്ലാ കമ്മിറ്റി അവകാശവാദം.
Discussion about this post