പത്തനംതിട്ട: സീതത്തോട് ആങ്ങമുഴി ക്വാറന്റീന് സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ സിപിഎം നേതാവ് പീഡിപ്പിച്ചതായി പരാതി. പ്രദീപ് എന്ന് വിളിപ്പേരുള്ള മനു മംഗലശേരില്‍ എന്ന നേതാവിനെതിരെയാണ് രാതി. ആരോഗ്യപ്രവർത്തകയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ഇയാള്‍ വിവാഹക്കാര്യം മറച്ചു വച്ചാണ് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത്.
പീഡന പരാതി നേരത്തെ ഉയര്‍ന്നെങ്കിലും സിപിഎമ്മിലെ ചില നേതാക്കള്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്നലെ പെണ്‍കുട്ടി നേരിട്ട് പൊലീസിന് പരാതി നല്കി. പരാതി പിന്‍വലിക്കാനുള്ള നീക്കവും നടന്നില്ല. ഇതോടെയാണ് പൊലീസ് എഫ് ഐ ആര് ഇട്ടത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ക്വാറന്റീന് സെന്ററിലെ അഞ്ച് മുറികളില്‍ ഒന്ന് പ്രതിയുടെ കൈവശമാണെന്ന വാദവും ഉണ്ട്. രോഗികള്‍ക്കായി ഈ മുറി തുറന്നു കൊടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കോവിഡ് കെയര്‍ സെന്ററിലെ താല്കാലിക ജീവനക്കാരനാണ് പ്രതി. കോവിഡ് രോഗിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തക ക്വാറന്റീനിലായി. അങ്ങനെയാണ് കോവിഡ് കെയര്‍ സെന്ററില്‍ എത്തുന്നത്. ഈ സമയത്തായിരുന്നു പീഡനം. വിവഹിതനാണെന്ന പരാതി മറച്ചു വച്ചായിരുന്നു പീഡനം. ചതിക്കപ്പെട്ട കാര്യം മനസ്സിലാക്കിയാണ് യുവതി പരാതിയുമായി എത്തിയത്.
പൊലീസിന് പരാതി നല്‍കിയതിനൊപ്പം ജില്ലാ കളക്ടര്‍ക്കും പരാതി നല്കി. ഇത് പൊലീസ് സൂപ്രണ്ടിന് കൈമാറി.
Discussion about this post