ഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ അറസ്റ്റിൽ. ഡല്‍ഹി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സരായ് കാലെ ഖാനില്‍ ഇന്നലെ രാത്രിയാണ് സംഭവം. അറസ്റ്റിലായ രണ്ട് ഭീകരരെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്ക്കിന് സമീപത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും, ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
ഭീകരര്‍ ജമ്മു കാശ്മീര്‍ നിവാസികളാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അതാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തകര്‍ത്തത്.
ബാരാമുല്ലയില്‍ താമസിക്കുന്ന 22 കാരനായ അബ്ദുള്‍ ലത്തീഫ് മിര്‍, കുപ്വാരയില് താമസിക്കുന്ന ഇരുപതുകാരനായ മുഹമ്മദ് അഷ്റഫ് ഖതാനയുമാണ് പിടിയിലായത്.
Discussion about this post