ചേര്‍ത്തല: കേരളത്തിലെ പുതിയ രാഷ്ട്രീയ അന്തരീക്ഷം എന്‍.ഡി.എയ്ക്കനുകൂലമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സീറ്റു നിഷേധിച്ചതിലൂടെ ആ വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉണ്ടാക്കിയ മുറിവ് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്കക്കാര്‍ എന്തിനീ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. യു.ഡി.എഫില്‍ മുസ്ലീം ലീഗിനാണ് ആധിപത്യം. മദ്ധ്യകേരളം കോണ്‍ഗ്രസിന് ഇന്ന് അന്യമായിക്കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ അഴിമതിക്കഥകളുടെ കറമാറാത്ത പ്രതിപക്ഷത്തിന് ഭരണവിരുദ്ധവികാരം മുതലാക്കാന്‍ എങ്ങനെ കഴിയും. ഇടതു ഭരണപരാജയങ്ങളെ തുറന്നുകാട്ടിയതും, ദേശീയ തലത്തിലേക്ക് അതെല്ലാം എത്തിച്ചതും എന്‍.ഡി.എ ആണ്. പിന്നാക്കക്കാരെ ഒന്നടങ്കം ശത്രുവായി തുറന്ന പ്രഖ്യാപനം നടത്തിയതിലൂടെ കോണ്‍ഗ്രസിന്റെ ശേഷിച്ച സംഘടനാ പ്രസക്തി കൂടി കേരള രാഷ്ട്രീയത്തില്‍ നഷ്ടമായി. ലീഗിന് അപ്രമാദിത്വമുള്ള യു.ഡി.എഫ് വര്‍ഗീയ മുഖമായി മാറി. ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരം എല്‍.ഡി.എഫും എന്‍.ഡി.എ യും തമ്മിലാണെന്നും വിജയം എന്‍.ഡി.എയ്ക്കാകുമെന്നും തുഷാര്‍ കൂട്ടിച്ചേർത്തു.
Discussion about this post