മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംഎൽഎയുടെ വിശ്വസ്തൻ അറസ്റ്റിൽ. താനെയിലുള്ള ഒവാല മജിവാഡ മണ്ഡലത്തിലെ എംഎൽഎ പ്രതാപ് സർനായിക്കിന്റെ സഹായി അമിത് ചന്തോളാണ് അറസ്റ്റിലായത്. ടോപ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മറവിൽ 175 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്നാണ് എംഎൽഎക്കെതിരെയുള്ള കേസ്.
അമിത് ചന്തോളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുക പ്രതാപ് സർനായിക്കും ടോപ് ഗ്രൂപ്പ് സിഇഒ രമേശ് അയ്യരും ചേർന്ന് നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളായിരിക്കും. എംഎൽഎക്കെതിരെ നടപടിയെടുത്തിരിക്കുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ്. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ വസതിയിലും സ്ഥാപനങ്ങളിലും ചൊവ്വാഴ്ച അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് പ്രതാപ് സർനായിക്കിന്റെ സഹായിയായ അമിത് ചന്തോളിനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് അമിത് ചന്തോൾ.
Discussion about this post