ഭോപ്പാല്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മത പരിവര്‍ത്തനം നടത്തിയതായി പരാതി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് കത്തയച്ചു. തുടർന്ന് ഇക്കാര്യം ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് സര്‍ക്കാരിന് കമ്മീഷന് കത്തയച്ചു. സാഗര്‍ ജില്ലാ മജിസ്ട്രേറ്റിനെതിരെയാണ് കമ്മീഷന് സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലെ അന്തേവാസികളായ കുട്ടികളെ അധികൃതര്‍ ക്രിസ്ത്യന്‍ മതം സ്വീകരിക്കാനും, മത ആരാധനയ്ക്ക് നിര്‍ബന്ധിക്കുന്നതായും ജൂലൈയില്‍ ഒരു മാദ്ധ്യമം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എത്രയും വേഗം നടപടി സ്വീകരിക്കാന്‍ കമ്മീഷന് സാഗര്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മജിസ്ട്രേറ്റില്‍ നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കമ്മീഷന് സര്‍ക്കാരിന് കത്ത് നല്‍കിയത്.
Discussion about this post