കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് 100 കോടിയിലേറെ രൂപ ലഭിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്രയും വലിയ തുക എത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ സ്രോതസ്സും വിനിയോഗവും അന്വേഷിച്ചു വരികയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിനെ 14 ദിവസം കസ്റ്റഡിയില്‍ കിട്ടാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ശനിയാഴ്ച രാത്രിയിലാണ് റൗഫിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
കഴിഞ്ഞ ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിനിടെ കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് ഇ.ഡി അന്വേഷിച്ചു വരികയാണ്. ഡല്‍ഹി കലാപത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളുമടക്കമുള്ള പലരും അറസ്റ്റിലായിരുന്നു. ബംഗളൂരു കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയ്ക്ക് ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിയുടെ കണ്ടെത്തല്‍ ഇവയാണ്: വിദേശ ഫണ്ട് വന്‍തോതില്‍ ലഭിച്ചതിന്റെയും വന്‍തുക വിദേശത്തുനിന്ന് ശേഖരിക്കാനുള്ള പദ്ധതിയുടെയും തെളിവുകള്‍ ഇതിലുണ്ട്.
വിദേശപണം ശേഖരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നിയോഗിച്ചിരുന്നു. ശേഖരിച്ച പണം ബാങ്ക് അക്കൗണ്ടുകളില്‍ വന്നതായി തെളിവില്ല. ഹവാലയടക്കമുള്ള നിയമവിരുദ്ധ വഴികളിലൂടെ പണമെത്തിച്ചെന്ന് വ്യക്തം. പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും ഉള്‍പ്പെടെയുള്ളവ തുടര്‍ച്ചയായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്.
2013 മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വിവിധ കുറ്റകൃതങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പങ്കെടുത്തിരുന്നു. 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ ഫണ്ട് ഇതിനായി വിനിയോഗിച്ചിട്ടുണ്ടാകാം.
Discussion about this post