കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറ് ഭീകരർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. പാകിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധി ആഗാ ഹിലാലിയാണ് ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ആഗാ ഹിലാലിയുടെ വെളിപ്പെടുത്തൽ. ബാലാക്കോട്ട് ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അന്നത്തെ നിലപാട്.
2019 ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്.
ടെലിവിഷന്‍ ചര്‍ച്ചകളില്‍ സാധാരണയായി പാകിസ്ഥാന്‍ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തല്‍, ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകള്‍ക്കു മേല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല.
Discussion about this post