വാളയാര്‍ കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്‍റെയും ഗുരുതര വീഴ്‍ച ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടര്‍മാരും ഗുരുതര വീഴ്ച വരുത്തി. മുന്‍ എസ്.ഐ പി. സി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണ്. രണ്ടാമത്തെ പെൺകുട്ടിയുടെ സുരക്ഷയല്ലെന്നത് പോലീസ് അവഗണിച്ചു. അന്വേഷിച്ച സോജൻ സാക്ഷി മൊഴി രേഖപ്പെടുത്തിയതിൽ അപാകതയുണ്ട്. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഇനി നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണമെന്നു മാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്‍റെ നിഗമനം.
സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ആദ്യ മരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ചതിന് വാളയാര്‍ എസ്‌ഐയ സസ്പെന്‍റ് ചെയ്തിരുന്നു.
Discussion about this post