ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 48000 കോടി രൂപയുടെ കരാറിന് അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗീകരിച്ചുകൊണ്ട് ക്യാബിനറ്റ് സുരക്ഷാസമിതി (സിസിഎസ്) തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സുരക്ഷാസമിതി (സിസിഎസ്) യോഗമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധക്കരാറാണിത്.
ഭാരം കുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട 73 തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍, 10 തേജസ് എംകെ-1 വിഭാഗത്തില്‍പ്പെട്ട പരിശീലനവിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രം 45,696 കോടി ചെലവാകും. ഇതോടൊപ്പം 1202 കോടി രൂപയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ഡിസൈനും വികസനത്തിനും കരാറായി.
Discussion about this post