അഹമ്മദാബാദ്: അയോദ്ധയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ഒരു വജ്ര വ്യാപാരി നല്‍കിയത് പതിനൊന്ന് കോടിരൂപ. ക്ഷേത്രനിര്‍മ്മാണ ഫണ്ടിലേക്കാണ് നൽകിയിരിക്കുന്നത്. ആര് എസ് എസ് അനുഭാവി കൂടിയായ ഗോവിന്ദ്ഭായ് ധോളാകിയ വി എച്ച് പിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.
ഇദ്ദേഹത്തെ പോലെ ഗുജറാത്തിലെ നിരവധി വജ്രവ്യാപാരികള്‍ വന്‍ തുക ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. സൂറത്തിലെ തന്നെ വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല 5 കോടി രൂപയാണ് നല്‍കിയത്, ലവ്ജി ബാദ്ഷ എന്നയാള്‍ ഒരു കോടി രൂപയും സംഭാവന ചെയ്തു.
ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ആദ്യ സംഭാവന നല്‍കിയത് രാഷ്ട്രപതി രാം നാഥ് കോവിന്ദായിരുന്നു. അഞ്ച് ലക്ഷത്തി നൂറുരൂപയാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായ ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തില്‍ ഒരു സംഘം അദ്ദേഹത്തെ സന്ദര്‍ശിച്ച് സംഭാവന സ്വീകരിക്കുകയായിരുന്നു. രാഷ്ട്രപതി അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നുമാണ് സംഭാവന നല്‍കിയത്.
Discussion about this post