ഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അസ്ട്രസെനക കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി നേപ്പാൾ. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനാകും നേപ്പാളിന് ലഭ്യമാകുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ കൊവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരുന്നതിനിടെയാണ് കൊവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് അടിയന്തര അംഗീകാരം നല്‍കിയത്.
20 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ ഇന്ത്യ നേപ്പാളിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച കരാറുകള്‍ അന്തിമഘട്ടത്തിലാണ്. നേപ്പാളിനെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്സിന്‍ ലഭ്യമാക്കിയേക്കും.
Discussion about this post