തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,442 ആയി. അനൗദ്യോഗികമായ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ മരണം 3500 കടക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഓരോ ദിവസവും 20-ല്‍ അധികം മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം എട്ടര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 8,42,626 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 5,960 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64,000 കടന്നു. 64,416 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്.
ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകള്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 51,528 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് 10,000ത്തില്‍ അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങള്‍ കേരളവും മഹാരാഷ്ട്രയും മാത്രമാണ്.
Discussion about this post