തിരുവനന്തപുരം: കേരളത്തിലെ ബിജെപി വളര്‍ച്ചയിൽ ഭീതി നിറഞ്ഞ് ക്ഷേത്ര ഭരണ സമിതികള്‍ പിടിക്കാനൊരുങ്ങി സി പി എം. ക്ഷേത്ര ഭരണ സമിതികളില്‍ ആര് എസ് എസുകാരല്ലാത്ത, സി പി എം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാര്‍ട്ടി ആലോചന നടത്തുന്നത്.
കൊല്ലത്തിന്റെ കിഴക്കന്‍ നിയമസഭാ മണ്ഡലങ്ങളിലും തിരുവനന്തപുരത്തിന്റെ പടിഞ്ഞാറന്‍ മണ്ഡലങ്ങളിലും ബി ജെ പി മുന്നേറ്റത്തിന് പിന്നില്‍ സാമുദായിക ഘടകങ്ങളുമുണ്ട്. ബി ഡി ജെ എസ്-ബി ജെ പി ബന്ധം ബി ജെ പിക്ക് എങ്ങനെ ഗുണം ചെയ്തെന്ന കാര്യം വിശദമായി പരിശോധിക്കണം. തൃശൂരില്‍ ഏഴും കൊല്ലത്തും പാലക്കാടും ആറു വീതവും കാസര്‍ഗോഡ് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങള്‍ പരിശോധിച്ചാണ് ബി ജെ പിയെ ചെറുതായി കാണേണ്ടതില്ലെന്നും ക്ഷേത്ര സമിതികളില്‍ ഇടംപിടിക്കണമെന്ന നിര്‍ദ്ദേശവും സി പി എം നല്‍കിയിരിക്കുന്നത്.
Discussion about this post